Special Report
ഒടുവിൽ കാരണക്കാരൻ ആരെന്ന് പെണ്കുട്ടി ചൂണ്ടിക്കാട്ടിയപ്പോൾ പൊട്ടിക്കരഞ്ഞു അമ്മ തലയിൽ കൈവെച്ച് പോലീസ്
സ്കൂളിൽ അസംബ്ലി നടക്കുന്നതിനിടയിൽ 12 വയസ്സുകാരിയായ പെൺകുട്ടിയെ തലകറങ്ങി വീണു. വെയിലടിച്ചതിനാലാവും തലകറങ്ങി വീണതെന്ന് അധ്യാപകർ ആദ്യം കരുതിയെങ്കിലും പിന്നീട് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് യഥാർത്ഥ സംഭവം എന്തെന്ന് അറിഞ്ഞത്.
പെൺകുട്ടി സ്കൂളിൽ തലകറങ്ങി വീണതിന് പിന്നാലെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് 12 വയസ്സുകാരിയായ പെൺകുട്ടി അഞ്ചു മാസം ഗർഭിണിയാണെന്ന് ഡോക്ടർമാർ അധ്യാപകരോട് പറഞ്ഞത്. പിന്നാലെ കാര്യങ്ങൾ ചോദിച്ചപ്പോഴാണ് മാസങ്ങളായി തുടരുന്ന ബലാത്സംഗത്തെ കുറിച്ച് കുട്ടി മനസ്സ് തുറന്നു പറഞ്ഞത്.
12 വയസുകാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ കുട്ടി ചൂണ്ടിക്കാട്ടിയത് മുത്തശ്ശൻ അടക്കം മൂന്ന് പേരെ. മാസങ്ങളോളം ഇവർ കുട്ടിയെ ബലാൽസംഗത്തിന് ഇരയാക്കുകയായിരുന്നു. വീട്ടിൽ ഇതിനുള്ള എല്ലാ സഹായവും ചെയ്തു നൽകിയത് പെൺ കുട്ടിയുടെ അമ്മയുടെ അച്ഛനായ 70 വയസ്സുകാരനാണ്.
രാജസ്ഥാനിലെ കോട്ടയിൽ ആണ് സംഭവം നടന്നത്. മുത്തച്ഛൻ്റെ സുഹൃത്തായ 50 വയസുകാരൻ രാംലാൽ ബീലും, ഇരുപത് വയസ്സുകാരൻ അജയ് ബർലയും മാസങ്ങളായി തന്നെ പീഢിപ്പിക്കുകയായിരുന്നുവെന്ന് കുട്ടി വെളിപ്പെടുത്തി.
500 രൂപ മുത്തച്ഛന് നൽകിയാണ് പീഢനം തുടർന്നത്. പുറത്തുപറഞ്ഞാൽ പെൺകുട്ടിയെ കൊല്ലുമെന്ന് ഇവർ ഭീഷണിപ്പെടുത്തിയിരുന്നുവത്രേ. അച്ഛൻ മരിച്ച ശേഷം കുട്ടിയും മാനസിക വെല്ലുവിളി നേരിടുന്ന അമ്മയും മുത്തച്ഛൻ്റെ വീട്ടിലാണ് താമസിച്ചിരുന്നത്. ഇത് മുത്തച്ഛൻ ദുരുപയോഗം ചെയ്യുകയായിരുന്നു.